ഒരിക്കൽ ഒരു വില്ലേജ് ആപ്പീസിൽ, കണ്ടാൽ "അപലക്ഷണങ്ങൾ" ഒന്നുമില്ലാത്ത ഒരു മധ്യവയസ്കൻ കയറി ചെന്നു. ദൈനംദിന കൃത്യങ്ങളിൽ വ്യാപൃതനായിരുന്ന ഒരു ക്ലാർക്ക് ഉദ്യോഗസ്ഥനെ അയാൾ മുഖം കാണിച്ചു.
"സാർ, ഞാൻ രാമകൃഷ്‌ണ-"ജാതിവാൽ" ആണ്. എന്റെ വീട് ഈ വില്ലേജിന്റെ പരിധിയിലെ തോട്ടക്കാട്ടുകരയിലാണ്. എനിക്കൊരു സർട്ടിഫിക്കറ്റു വേണാരുന്നു."
ഉദ്യോഗസ്ഥൻ മുഖമുയർത്തി നോക്കി. ആളുകൊള്ളാം. ആഢ്യനാണ്. ചന്ദനക്കുറിയൊക്കെ തൊട്ട വെളുത്ത മനുഷ്യൻ. പോരാത്തതിനു സ്വജാതിയും.
"ഇരിക്കൂ... എന്ത് സർട്ടിഫിക്കറ്റാണ് "ജാതിവാലിനു" വേണ്ടത് ?
ഇരിപ്പുറപ്പിച്ചിട്ട് രാമകൃഷ്ണ - "ജാതിവാൽ" ഇങ്ങനെ പറഞ്ഞു.
"വീടിനെ സംബന്ധിച്ച ഒരു സർട്ടിഫിക്കറ്റാണ്. എവ്ട്ന്നാ കിട്ടുന്നതെന്നു അറിയില്ല. സാധാരണ ഇത്തരം സർട്ടിഫിക്കറ്റുകൾ കിട്ടുന്നത് ഇവിടുന്നാണല്ലോ... !"
ജിജ്ഞാസയോടെ ഉദ്യോഗസ്ഥൻ പ്രതിവചിച്ചു - കൈവശാവകാശ സര്ടിഫിക്കറ്റാണോ ? കരമടച്ച രസീതാണോ ? എന്താ വേണ്ടന്ന് കറക്ട് ആയിട്ട് പറയൂ "
ജാതിവാൽ സംശയരൂപേണ ഇങ്ങനെ മറുപടി പറഞ്ഞു -
"അത് സാറേ കുടുംബ മഹിമ സർട്ടിഫിക്കറ്റ്... ! അതാ വേണ്ടത്. നല്ല തറവാടാണ്, കുടുംബത്തിൽ പിറന്നതാണ് എന്നൊക്കെ പറയില്ലേ ?അതിനുള്ള സർട്ടിഫിക്കറ്റ് "
"കുടുംബ മഹിമ സർട്ടിഫിക്കറ്റോ ? അങ്ങനത്തെ സർട്ടിഫിക്കറ്റ് ഒന്നും ഇവിടുന്ന് കൊടുക്കാറില്ല. " ഉദ്യോഗസ്ഥൻ പറഞ്ഞു.
"സാർ എത്ര പണം മുടക്കാനും ഞാൻ തയ്യാറാണ്. ഈ സർട്ടിഫിക്കറ്റ് കിട്ടിയേ പറ്റു. കാശുണ്ടാക്കുന്നതിനിടയിൽ ഇതുവരെ കല്യാണം ആയില്ല സാർ. പലരും കുടുംബ മഹിമ ചോദിക്കുന്നു. അങ്ങനെ എല്ലാം മുടങ്ങി പോകുന്നു "
"ജാതിവാൽ" പറഞ്ഞു.
ഉദ്യോഗസ്ഥൻ അയാളെ അടിമുടി ഒന്നുകൂടി ഉഴിഞ്ഞു.
"ആളെ കണ്ടു കുടുംബ മഹിമ അളക്കാൻ ഞാനാളല്ല. പിന്നെ താൻ ആളെ കളിയാക്കാൻ ഇറങ്ങിയതാണോ ?" ഉദ്യോസ്ഥന് ഒരു സർകാസം മണത്തു.
"ഒരിക്കലും അല്ല സാർ പണ്ടെന്റെ മുത്തശീടെ മുത്തശ്ശി വീട് വിട്ട് ഒളിച്ചോടിപ്പോയി. ആ ഒരു കാരണം കൊണ്ടാണ് സാർ ഒരു നല്ല പേര് കേൾക്കാൻ പറ്റാത്തത് "
വ്യസനത്തോടെ അയാൾ ആ സത്യം പറഞ്ഞു നിർത്തി.
"കൊണ്ടുപോടോ തന്റെ വൃത്തികെട്ട കടലാസുകൾ... ! റീസർവേയിൽ അത് തന്റെ സ്ഥലമല്ല എന്ന് വ്യക്തമാണ്. ഒരു മുൻ പ്രമാണങ്ങളും വാലിഡ് അല്ല. സർക്കാർ ഭൂമിയിൽ നിന്നും തന്റെ കുടില് എത്രയും പെട്ടന്ന് പൊളിച്ചോണം. ഇല്ലങ്കിൽ നിയമ നടപടി സ്വീകരിക്കും. "
ഉദ്യോഗസ്ഥനും "ജാതിവാലും " അകത്തെ മുറിയിലേക്ക് നോക്കി. കണ്ടാൽ ആഢ്യത്വം ഇല്ലാത്ത ഇരുണ്ട നിറമുള്ള ഒരു മനുഷ്യൻ വില്ലേജ് ഓഫീസർ ടെ മുന്നിൽ കണ്ണുകൾ നിറച്ചു നിൽക്കുന്നു. ഓഫീസർ ആക്രോശം തുടർന്നു.
"ഇറങ്ങിപ്പോ ഇവിടുന്നു. കയ്യേറ്റം ഞാൻ അനുവദിക്കില്ല."
ആ മനുഷ്യൻ കരഞ്ഞു കൊണ്ട് ഇറങ്ങി നടന്നു. പക്ഷേ ഓഫീസർ നിർത്തിയില്ല.
"കാലത്തു തന്നെ ഓരോരുത്തന്മാർ കേറി വരും മനുഷ്യനെ മെനക്കെടുത്താൻ. കുടുംബത്തിൽ പിറക്കാത്തവന്മാർ "
അതുകേട്ട രാമകൃഷ്ണ- "ജാതിവാലിന്റെ" മുഖം തെളിഞ്ഞു. അയാൾ ക്ലാർക്കിനോട് ഇങ്ങനെ പറഞ്ഞു.
"എന്റെ സാറേ, സാറിനെ ഒക്കെ എന്തിനു കൊള്ളാം. വില്ലേജാപ്പീസറായാൽ ഇങ്ങനെ വേണം. ഒരാളെ കണ്ട്, അയാളുടെ കുടുംബ മഹിമ മനസിലാക്കിയില്ലേ.. ! ഞാൻ അദ്ദേഹത്തെ കാണട്ടെ. എനിക്ക് സർട്ടിഫിക്കറ്റ് അദ്ദേഹം തരും"
അയാൾ പതിയെ വില്ലേജ് ഓഫീസറെ മുഖം കാണിക്കാൻ അകത്തെ കാബിനിലേക്ക് നടന്നു.
ഉദ്യോഗസ്ഥൻ മുഖമുയർത്തി നോക്കി. ആളുകൊള്ളാം. ആഢ്യനാണ്. ചന്ദനക്കുറിയൊക്കെ തൊട്ട വെളുത്ത മനുഷ്യൻ. പോരാത്തതിനു സ്വജാതിയും.
"ഇരിക്കൂ... എന്ത് സർട്ടിഫിക്കറ്റാണ് "ജാതിവാലിനു" വേണ്ടത് ?
ഇരിപ്പുറപ്പിച്ചിട്ട് രാമകൃഷ്ണ - "ജാതിവാൽ" ഇങ്ങനെ പറഞ്ഞു.
"വീടിനെ സംബന്ധിച്ച ഒരു സർട്ടിഫിക്കറ്റാണ്. എവ്ട്ന്നാ കിട്ടുന്നതെന്നു അറിയില്ല. സാധാരണ ഇത്തരം സർട്ടിഫിക്കറ്റുകൾ കിട്ടുന്നത് ഇവിടുന്നാണല്ലോ... !"
ജിജ്ഞാസയോടെ ഉദ്യോഗസ്ഥൻ പ്രതിവചിച്ചു - കൈവശാവകാശ സര്ടിഫിക്കറ്റാണോ ? കരമടച്ച രസീതാണോ ? എന്താ വേണ്ടന്ന് കറക്ട് ആയിട്ട് പറയൂ "
ജാതിവാൽ സംശയരൂപേണ ഇങ്ങനെ മറുപടി പറഞ്ഞു -
"അത് സാറേ കുടുംബ മഹിമ സർട്ടിഫിക്കറ്റ്... ! അതാ വേണ്ടത്. നല്ല തറവാടാണ്, കുടുംബത്തിൽ പിറന്നതാണ് എന്നൊക്കെ പറയില്ലേ ?അതിനുള്ള സർട്ടിഫിക്കറ്റ് "
"കുടുംബ മഹിമ സർട്ടിഫിക്കറ്റോ ? അങ്ങനത്തെ സർട്ടിഫിക്കറ്റ് ഒന്നും ഇവിടുന്ന് കൊടുക്കാറില്ല. " ഉദ്യോഗസ്ഥൻ പറഞ്ഞു.
"സാർ എത്ര പണം മുടക്കാനും ഞാൻ തയ്യാറാണ്. ഈ സർട്ടിഫിക്കറ്റ് കിട്ടിയേ പറ്റു. കാശുണ്ടാക്കുന്നതിനിടയിൽ ഇതുവരെ കല്യാണം ആയില്ല സാർ. പലരും കുടുംബ മഹിമ ചോദിക്കുന്നു. അങ്ങനെ എല്ലാം മുടങ്ങി പോകുന്നു "
"ജാതിവാൽ" പറഞ്ഞു.
ഉദ്യോഗസ്ഥൻ അയാളെ അടിമുടി ഒന്നുകൂടി ഉഴിഞ്ഞു.
"ആളെ കണ്ടു കുടുംബ മഹിമ അളക്കാൻ ഞാനാളല്ല. പിന്നെ താൻ ആളെ കളിയാക്കാൻ ഇറങ്ങിയതാണോ ?" ഉദ്യോസ്ഥന് ഒരു സർകാസം മണത്തു.
"ഒരിക്കലും അല്ല സാർ പണ്ടെന്റെ മുത്തശീടെ മുത്തശ്ശി വീട് വിട്ട് ഒളിച്ചോടിപ്പോയി. ആ ഒരു കാരണം കൊണ്ടാണ് സാർ ഒരു നല്ല പേര് കേൾക്കാൻ പറ്റാത്തത് "
വ്യസനത്തോടെ അയാൾ ആ സത്യം പറഞ്ഞു നിർത്തി.
"കൊണ്ടുപോടോ തന്റെ വൃത്തികെട്ട കടലാസുകൾ... ! റീസർവേയിൽ അത് തന്റെ സ്ഥലമല്ല എന്ന് വ്യക്തമാണ്. ഒരു മുൻ പ്രമാണങ്ങളും വാലിഡ് അല്ല. സർക്കാർ ഭൂമിയിൽ നിന്നും തന്റെ കുടില് എത്രയും പെട്ടന്ന് പൊളിച്ചോണം. ഇല്ലങ്കിൽ നിയമ നടപടി സ്വീകരിക്കും. "
ഉദ്യോഗസ്ഥനും "ജാതിവാലും " അകത്തെ മുറിയിലേക്ക് നോക്കി. കണ്ടാൽ ആഢ്യത്വം ഇല്ലാത്ത ഇരുണ്ട നിറമുള്ള ഒരു മനുഷ്യൻ വില്ലേജ് ഓഫീസർ ടെ മുന്നിൽ കണ്ണുകൾ നിറച്ചു നിൽക്കുന്നു. ഓഫീസർ ആക്രോശം തുടർന്നു.
"ഇറങ്ങിപ്പോ ഇവിടുന്നു. കയ്യേറ്റം ഞാൻ അനുവദിക്കില്ല."
ആ മനുഷ്യൻ കരഞ്ഞു കൊണ്ട് ഇറങ്ങി നടന്നു. പക്ഷേ ഓഫീസർ നിർത്തിയില്ല.
"കാലത്തു തന്നെ ഓരോരുത്തന്മാർ കേറി വരും മനുഷ്യനെ മെനക്കെടുത്താൻ. കുടുംബത്തിൽ പിറക്കാത്തവന്മാർ "
അതുകേട്ട രാമകൃഷ്ണ- "ജാതിവാലിന്റെ" മുഖം തെളിഞ്ഞു. അയാൾ ക്ലാർക്കിനോട് ഇങ്ങനെ പറഞ്ഞു.
"എന്റെ സാറേ, സാറിനെ ഒക്കെ എന്തിനു കൊള്ളാം. വില്ലേജാപ്പീസറായാൽ ഇങ്ങനെ വേണം. ഒരാളെ കണ്ട്, അയാളുടെ കുടുംബ മഹിമ മനസിലാക്കിയില്ലേ.. ! ഞാൻ അദ്ദേഹത്തെ കാണട്ടെ. എനിക്ക് സർട്ടിഫിക്കറ്റ് അദ്ദേഹം തരും"
അയാൾ പതിയെ വില്ലേജ് ഓഫീസറെ മുഖം കാണിക്കാൻ അകത്തെ കാബിനിലേക്ക് നടന്നു.
No comments:
Post a Comment